Posts

അപ്പിയിടാത്ത ഉണ്ണി

Image
തോളോളം വളർന്നാൽ ഒപ്പം ചേർക്കണം എന്ന് പഴമക്കാര് പറഞ്ഞു കേട്ടിട്ടുണ്ട്.അവരുടെ അഭിപ്രായം കൂടി മാനിക്കണം എന്ന് തന്നെ. ഏതു കാര്യത്തിൽ തീരുമാനം എടുക്കുമ്പോഴും അവര് പറയുന്നതിനെതിരെ ആണ് തീരുമാനിക്കുന്നതെങ്കിൽ അത് എന്ത് കൊണ്ടെന്നു പറഞ്ഞു കൊടുക്കണം. ഇവിടെ സ്വന്തം മക്കളുടെ കാര്യം ആണ് പറഞ്ഞത്. അധ്യാപകർ ഞങ്ങൾക്കും ഇതേ വാക്കുകൾ പ്രസക്തം ആണ്,ശിഷ്യന്മാരുടെ കാര്യത്തിൽ. അക്ഷരം ചൊല്ലിയും തല്ലിയും പഠിപ്പിച്ചു,വിരൽത്തുമ്പു പിടിച്ചു ഒപ്പം നടത്തിച്ചു,ഓരോന്ന് ചെയ്യിച്ചു ഒപ്പമെത്തി എന്നുറപ്പായാൽ തള്ളക്കോഴിയെ പോലെ കൊത്തിയകറ്റും  “ ഇനി നീയായി നിന്റെ പാടായി,പൊയ്ക്കോ”  അങ്ങനെ  ഈ ഉണങ്ങിത്തുടങ്ങിയ മരക്കൊമ്പിൽ നിന്ന് അറ്റം കാണാത്ത  ആകാശങ്ങളിലേക്കു  പറന്നു പോയോരു വല്ലപ്പോഴുമൊക്കെ തിരിയെ എത്തും.ഇടക്കൊരു കുശലം ഉണ്ടാവും.അപ്പോഴറിയും അവർ താണ്ടിപ്പോയ ദൂരങ്ങൾ കീഴടക്കിയ കൊടുമുടികൾ.അറിവിന്റെ കൊടുമുടികൾ. എന്നേക്കാൾ എത്രയോ മേലെ.ഏതൊക്കെയോ മേഖലകളിൽ. എന്നാൽ ഇടക്കൊരു രസം ഉണ്ടാകും. അവനവനു ഉണ്ണികൾ പിറക്കുമ്പോ അല്ലങ്കിൽ ഉണ്ണിയുടെ ഉണ്ണികൾ പിറക്കുമ്പോ സംശയങ്ങളുടെ പെരുമഴ. സാമൂഹ്യ മാധ്യമ...

spanish fly

Image
മർമ്മം അറിയുന്നൊരു നമ്പൂരിയുടെ കഥ കേട്ടിട്ടുണ്ട് പണ്ട്.  വേലി ചാടി ഇല്ലത്തെ തൊടിയിലേക്കു വന്നു, തിന്നു മുടിക്കുന്ന പയ്യിനെ ഓടിക്കാൻ നോക്കിയപ്പോ കാര്യസ്ഥൻ രാമൻ സ്ഥലത്തില്ല. പാവം നമ്പൂരിശ്ശൻ തന്നെ ഒരു വടിയുമായി പയ്യിന്റെ പുറകിൽ എത്തി അടിക്കാൻ ഓങ്ങി.  “എവിടെ അടിക്കും? .നോക്കുന്നിടത്തൊക്കെ മർമ്മം. ”ഇനി അതിന്റെ പാപം കൂടി വേണ്ടാന്ന് “ കരുതി തിരിയെ പോരുമ്പോഴേക്കും രാമൻ എത്തി.പയ്യെ പൊതിരെ തല്ലി വേലിയും കടത്തി ഓടിച്ചു വിട്ട കഥ. അത് പോലെ ഇത്തിരി ഒക്കെ അറിയുന്ന ആൾ ആയതു കൊണ്ട് മാത്രം മനസ്സിലെ ചിന്തകൾ വേലിയും പൊളിച്ചു പോയ കാര്യം പറയാം. അടുക്കളയിലേക്കു വേണ്ട ഇത്തിരി കാര്യങ്ങൾ വാങ്ങി സാവകാശം ആണ് വൈകീട്ടത്തെ നടത്തം പതിവ്. ഇത്ര മിനുട്ടിൽ ഇത്ര കിലോമീറ്റർ എന്ന രീതിയിൽ ആകണം എന്നൊരു നിയമം അങ്ങ് മറക്കും.വഴിയിലെ കായും പൂവും ഒക്കെ നോക്കി പക്ഷികളുടെ കൂവൽ കേട്ടൊരു യാത്ര.  എന്തൊക്കെയോ തിരക്കുകൾ വന്നു പെട്ടത് കൊണ്ട് ഇന്ന് നടത്തം മുടങ്ങി. എന്നാൽ വീട്ടു സാമാനങ്ങൾ വാങ്ങണം താനും. വൈകീട്ടത്തെ നടത്തം ഇന്ന് സ്‌കൂട്ടറിൽ ആയി. തിരിയെ വരുമ്പോ സന്ധ്യ കഴിഞ്ഞു ഇരുട്ട് പടർന്നിരുന്നു. .വഴിയോ...

Hemophilia

Image
എറണാകുളത്തു ഹീമോഫീലിയയെ കുറിച്ചൊരു ഏകദിന ശിൽപശാലയിൽ പങ്കെടുത്തു തിരിച്ചു പോരുന്ന വഴിയായിരുന്നു. പടിഞ്ഞാറു നിന്ന് ചാഞ്ഞു വീഴുന്ന മഞ്ഞവെയിലിൽ കാറ്റ് കൊണ്ട് കണ്ണടച്ചിരുന്നപ്പോ എഴുപതുകളിൽ എം ബി ബി എസ്സിന് പഠിക്കുന്ന കാലം മനസ്സിലെത്തി.ഏതു കാര്യം പഠിപ്പിക്കുമ്പോഴും നൂറ്റാണ്ടുകൾക്കു മുൻപത്തെ ചരിത്രത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോവുമായിരുന്ന ഗുരുനാഥൻ, എം.ജി.സഹദേവൻ സാർ. സ്വതവേ വാക്കുകൾ കൊണ്ടമ്മാനമാടുന്ന സാർ ഹീമോഫീലിയ പോലൊരസുഖത്തെ കുറിച്ച് പറയുമ്പോൾ ഒന്നൂടി വാചാലനാകും. ഹീമോഫീലിയയുടെ ചരിത്രത്തിൽ തുടങ്ങി പതിയെ തെന്നി തെന്നി രക്ത ഗ്രൂപ്പുകളുടെ,രക്ത ദാനത്തിന്റെ പിന്നെ രക്തം കട്ടപിടിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ ഓരോന്നും കണ്ടെത്തിയതിന്റെ ചരിത്രങ്ങൾ . ഒരു പാട് ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങൾ പലവഴിയിലൂടെ ആയിരുന്നെങ്കിലും അതെല്ലാം ഹീമോഫീലിയ പോലൊരു അസുഖത്തിന്റെ ചികിത്സയെ സഹായിച്ചു. പല കണ്ടുപിടുത്തങ്ങളും നമ്മൾ അറിയുന്നത് ആ ശാസ്ത്രജ്ഞന്മാരുടെ പേരിലാവും. രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന ഘടകങ്ങളുടെ (Coagulation Factors ) കാര്യത്തിൽ അങ്ങനെ അല്ല. ഫാക്ടർ ഒൻപതു അറിയപ്പെടുന്നത് സ്റ്റീഫൻ ക്രിസ്റ്മസ് എ...

അമ്മ

Image
https://goo.gl/images/aB8zcg എഴുപതുകളിൽ എപ്പോഴോ ആവണം സി രാധാകൃഷ്ണന്റെ നോവൽ .”ഒറ്റയടിപ്പാതകൾ “ വായിച്ചത്. വൈകല്യമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ന്യായാധിപൻ. അമ്മയുടെ ജീവനെടുത്തു കൊണ്ട് പിറന്നു വീണ ബുദ്ധി വികസിക്കാത്ത അനിയനു അമ്മയായി മാറിയ ചേടത്തി. അവൾ ജീവിതത്തിന്റെ സുഖങ്ങൾ ഒന്നൊന്നായി വേണ്ടെന്നു വെക്കുന്നു. ഒടുവിൽ വിവാഹ ജീവിതവും വേണ്ടെന്നു വെക്കുന്ന അവസ്ഥയിൽ ഒരച്ഛന്റെ മനസ്സിൽ എപ്പോഴോ ഉദിച്ചൊരു പരിഹാരം. ഏതോ ഒരു നിമിഷം എടുത്ത തീരുമാനം. അവിടുന്നങ്ങോട്ട് നീതിയുടെ തുലാസ്സിൽ അവനവന്റെ ചെയ്തിയുടെ ശരിയും തെറ്റും തിരിച്ചും മറിച്ചും വെച്ച് തീരുമാനമാവാതെ. പ്രതിക്കൂട്ടിലും ന്യായാധിപന്റെ ഇരിപ്പിടത്തിലും മാറി മാറി സ്വയം പ്രതിഷ്ഠിച്ചു.വാദങ്ങൾക്കും ന്യായീകരണങ്ങൾക്കും അളന്നു തൂക്കി തിട്ടപ്പെടുത്താൻ ആവാത്ത ശരിതെറ്റുകൾ. വായിച്ച നാളുകളിൽ മനസ്സിൽ തട്ടിയ ആ കഥ,കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥ മാത്രം ആയി മറവിയിലേക്ക് പോയി. അതും കഴിഞ്ഞു അത് പോലെ ഒരു പാട് കഥാപാത്രങ്ങൾ കൺ മുന്നിലൂടെ വേഷമാടുന്നതിന്റെ കാഴ്ചക്കാരൻ ആയി ,ചിലപ്പോൾ കഥാപാത്രമായി. രോഗങ്ങളും ദൈന്യതയും ദുഖങ്ങളും മുന്നില് വേ...

വിഷക്കായകൾ

Image
കാണാൻ ഭംഗിയുള്ള എന്തും നമ്മളുടെ കണ്ണുകളിൽ ഉടക്കും.അതൊന്നു കൈകൊണ്ടു തൊട്ടു നോക്കാൻ , ഒന്ന് തലോടാൻ, കൈകളിൽ ഇട്ടമ്മാനമാടാൻ കൊതിക്കും.തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ അതെടുത്തു നേരെ വായിലേക്ക് കൊണ്ട് പോവും.കാഴ്ചയിൽ നമ്മുടെ മനം കവരുന്ന വസ്തുക്കൾ , നമുക്ക് സമ്മാനിക്കുന്ന അനുഭവങ്ങൾ എല്ലായ്പ്പോഴും സുഖകരം ആയിക്കൊള്ളണം എന്നില്ല.ജീവൻ ഉള്ളവയായാലും ഇല്ലാത്തവയായാലും.എന്താണാവോ പ്രകൃതി ഇങ്ങനെ ഒരു പറ്റിപ്പ് നടത്തുന്നത്. സ്വഭാവം കൊള്ളാത്തതിനെയും ഇത്തിരി വിഷം ഉള്ളതിനേയും ഒക്കെ വികൃത രൂപത്തിൽ ഉണ്ടാക്കി വെച്ചിരുന്നു എങ്കിൽ നമ്മൾ തിരിഞ്ഞു നോക്കാതെ പോയേനെ.നമ്മളിൽ പലരും രക്ഷപ്പെട്ടേനെ.കാണാൻ ഏറെ ഭംഗിയുള്ള കടൽജീവികളും കരജീവികളും ഉണ്ട്.അവയുടെ ദംശനം പോലും വേണ്ട വെറും സ്പർശനമോ സാമീപ്യമോ പോലും അപകടകരം ആയവ.അത് പോലെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ചെടികളിലും മരങ്ങളിലും.നമ്മുടെ ഇന്ദ്രിയങ്ങളെ അങ്ങോട്ടേക്ക് ക്ഷണിച്ചു കെണിയിൽ പെടുത്തുന്നവ. അങ്ങനെ ഉള്ള സസ്യജാലങ്ങളിലെ ഇത്തിരി ഉദാഹരണങ്ങൾ പറയാം. മനുഷ്യൻ ഉണ്ടാവുന്നതിനു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഈ ഭൂമുഖത്തു മരങ്ങളും ചെടികളും പൂവും കായും ഉണ്ടായിരുന്നു.ചലിക്കുന്നവരും ചലിക്കാത്തവരുമാ...

അപ്പി പുരാണം

Image
1.1 .2018 https://www.flickr.com/photos/90417577@N00/3081501093/ കൊല്ലം പിറക്കുന്ന ഒന്നാം തീയതി ആയിട്ട്. എല്ലാരും നല്ല വാക്കുകളും നല്ല കാര്യങ്ങളും പറയുമ്പോ ആരും ഒരിക്കലും നല്ലതു പറയാത്ത ഒരാളുടെ മനോവിഷമം ഞാൻ മനസ്സിലാക്കി. പേര് കേൾക്കുമ്പോ നമ്മൾ അറപ്പോടെ തലത്തിരിക്കുന്ന , കണ്ടാൽ മൂക്ക് പൊത്തി മാറിപ്പോകുന്ന ഒരു പാവത്തിന്റെ സങ്കടം കാണാതെ പോവരുതല്ലോ. അങ്ങനെ ഒരാളിന്റെ കഥ പറയാം ഈ പുതുവത്സര ദിനത്തിൽ . അപ്പിപുരാണം. “വല്ലഭനു പുല്ലും ആയുധം” കൊച്ചുന്നാളിൽ സ്‌കൂളിൽ ചേർക്കും മുന്നേ തന്നെ ഒരു പാട് കടംകഥകളും പഴംചൊല്ലുകളും ആയിരുന്നു കേട്ടത് . .മൂത്തവർ ചേച്ചിമാർ സ്‌കൂളിൽ നിന്ന് വരുമ്പോ കൊണ്ട് വരുന്ന കൊച്ചറിവുകളും പാട്ടുകളും കഥകളും ഒക്കെ വൈകുന്നേരങ്ങളിൽ ഉറങ്ങുവോളം ആസ്വദിച്ചു കേൾക്കും . ഗുണകോഷ്ട്ടവും അതിലെ പെരുക്കപ്പട്ടികയും എല്ലാം കാണാപ്പാഠം . അന്ന് കേട്ടൊരു പഴംചൊല്ലാണ് ഇതും .കാലമങ്ങു പോയപ്പോ ഇമ്മിണി ബല്യ ആളായപ്പോ അതങ്ങു മറന്നു. പഴഞ്ചൊല്ലിലെ പതിരില്ലായ്മ ബോധ്യം വന്നത് മെഡിക്കൽ കോളേജിലെ ചില അധ്യാപകരുടെ ഒപ്പം നേരം ചെലവഴിച്ചപ്പോ ..സായിപ്പിന്റെ നാട്ടിൽ പഠിച്ചു വലിയ കോട്ടും സൂട്ടും ഒക...

തുള്ളിമരുന്ന്

Image
https://upload.wikimedia.org/wikipedia/commons/6/63/A_country_boat_sailing_acroos_kaithapuzha_kayal_-_panoramio.jpg തുഴകൾ താഴെയിട്ടു തോണിയിൽ ഇളംകാറ്റ് കൊണ്ട് വെറുതെ മലർന്നു കിടന്നു കാറ്റിൽ ഇളകിയാടി തെന്നിപോവും പോലെയാണ് ഞായറാഴ്ചകളിൽ ഫേസ് ബുക്കിലൂടെ ഉള്ള തെന്നിപ്പോക്കു. പുറത്തേക്കു വെള്ളത്തിൽ കൈവിരലുകൾ കൊണ്ട് വരച്ചു,കൊച്ചുകുമിളകളുടെ സംഗീതം ആസ്വദിക്കും പോലെ എഴുത്തിലെ വാക്കുകൾ ആസ്വദിച്ചങ്ങനെ ഒഴുകി നീങ്ങും. പരിചയമുള്ളവരുടെ പേജുകളിലൂടെ തെന്നി പോയി ആരുടെയൊക്കെയോ പേജുകളിലൂടെ ഊളിയിട്ടപ്പോ വായിച്ചൊരു കുറിപ്പ് എന്റെ മനസ്സിൽ തോന്നിച്ച കാര്യം ആണ് ഈയൊരു കൊച്ചു കുറിപ്പെഴുതാൻ ഇടയാക്കിയത്. “ കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ തുള്ളിമരുന്നുകൾ വേണ്ടേ ? ബ്രമ്മി വേണ്ടേ ? എന്ന് പലരും ചോദിക്കുന്ന ചോദ്യത്തിന് കൂടുതൽ വിശദീകരണം നൽകാതെ ഒരു തുള്ളിമരുന്ന് കുറിച്ച് കൊടുക്കുകയാണല്ലോ പതിവ് നമ്മളിൽ പലരും .തിരക്കുള്ള ഒപികളിൽ പലപ്പോഴും ഒരു പാട് വിശദീകരണങ്ങൾക്കു നേരം കിട്ടാത്തത് കൊണ്ടാണ്. “ രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് “ രണ്ടു കൂട്ടർക്കും ഒരു പോലെ സമാധാനം. ആ രീതിയുടെ ശരിയും ശരികേടും പറയാൻ ആണീ കുറിപ്പ്. വീട്ടിൽ ഒരു...