Posts

പതനം

നേരിയ നൂലിഴയിൽ തൂങ്ങിയാടുകയായിരുന്നു. ഇളം കാറ്റ്‌ ഒരു കുട്ടിയുടെ കുസൃതിയോടെ ആ നൂലിഴ പൊട്ടിച്ചു. അവനെല്ലാം കളിയായിരുന്നു, പൂവിനെ വീഴ്‌ത്തി പൂമ്പാറ്റയെ തൊട്ടു മാമ്പൂക്കളെ തൊട്ടിലാട്ടി. തൂങ്ങിയാടുന്ന നൂലിഴയെ ഒരു വീണയുടെ തന്ത്രിയായി അവനു തോന്നിക്കാണും. ഒന്ന്‌ തൊട്ടു മീട്ടി കടന്നു പോകാൻ മാത്രം. നിലവിളി മനസ്സിൽ നിന്നോ, തൊണ്ടയിൽ നിന്നോ പുറപ്പെട്ടത്‌ എന്നറിയില്ല, താഴേക്കുള്ള പതനം, ഒരു നിമിഷം മാത്രം, ഒരു ജീവിതം മുഴുവൻ ഒരു ചിമിഴായി അതിൽ ഒതുങ്ങിയിരിക്കുന്നു. ശാസ്‌ത്രം പറയുന്നു, ഒരു ജീവിയുടെ ഓരോ സെല്ലിലും അവനവൻ മുഴുവനായി ഒളിഞ്ഞു കിടക്കുന്നു എന്ന്‌, ഒരു ജന്മം മുഴുവൻ ആ ഒരു നിമിഷ ബിന്ദുവിലേക്ക്‌, ഒരു ചിമിഴിലേക്ക്‌ ഒതുങ്ങി ആരോ ഒരു തൊട്ടിലിലേക്ക്‌ എന്ന പോലെ എന്നെ ഏറ്റുവാങ്ങിയിരിക്കുന്നു. ചുറ്റും നീല പരപ്പുള്ള പുഴയാണ്‌, നേരിയ അലകൾ എന്നെ നോക്കി ചിരിക്കുന്നു. എന്റെ മേലെ തൊട്ടുഴിഞ്ഞു ഇക്കിളിയാക്കുന്നു. പുഴയിൽ മുങ്ങിപ്പോകില്ലേ എന്ന ആശങ്ക ഒരു നിമിഷം മാത്രം, എന്നെ സ്വന്തം ആഴങ്ങളിലേക്ക്‌ ഏറ്റുവാങ്ങാനല്ല, ഇരു കൈകൾ കൊണ്ടു കുമ്പിൾ കൊട്ടി എന്നെ അലകളിൽ നീന്തിക്കുകയാണ്‌. അച്‌ഛന്റെ കൈകൾ പോലെ. എന്നെ നീന്തൽ പഠിപ്പിക്ക...

വയനാട്

Image
ഒരുപാട്‌ കാലം മുൻപ്‌ ഒരു പുലർകാലം, നേരിയ മഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു മുറ്റത്തെ പുല്ലിൽ. അടിച്ചു വാരിയിട്ടു കുറെ നാളുകൾ ആയിക്കാണും കരിയിലകൾ ഒരു പാട്‌. നേരത്തെ തന്നെ ഉറക്കം പോയതോ, പക്ഷികളുടെ പാട്ടിന്റെ കോലാഹലത്തിൽ ഉണർന്നു പോയതോ. വീതി കുറഞ്ഞ വരാന്തയിൽ വെച്ചിരുന്ന ചൂരൽ കസേരകൾ ഒരു വശത്തേക്ക്‌ മാറ്റി, ചുവന്ന സിമന്റു തേച്ച തിട്ടയിൽ പുറത്തേക്കു കാലിട്ട്‌ ഇരുന്നു. മഞ്ഞിൽ നനഞ്ഞ സിമന്റിന്റെ തണുപ്പ്‌ ചന്തിയിൽ, ഉടുത്ത കൈലി നനഞ്ഞത്‌ അപ്പോൾ അറിഞ്ഞുള്ളു, നേരിയ ഇരുട്ട്‌ വെളിച്ചത്തിന്‌ വഴിമാറുന്നെ ഉണ്ടായിരുന്നുള്ളു. പുതിയ സ്‌ഥലം, വീട്‌, മുറി ശരിക്കുറങ്ങിയില്ല. ഇന്നലെ രാത്രി അവസാനത്തെ ബസിനുവന്നിറങ്ങിയതാണ്‌. ഈ ആശുപത്രി കണ്ടെത്താൻ ഒട്ടും പണിപ്പെടേണ്ടി വന്നില്ല. കാരണം ഡോക്‌ടർ സണ്ണി ഇവിടത്തെ രണ്ടു തലമുറകളുടെ ഡോക്‌ടർ മാത്രമല്ല ഇവിടത്തെ ആദിവാസികളുടെ, കുടിയേറ്റക്കാരുടെ സർവ്വ കാര്യങ്ങളിലും ഭാഗമാണ്‌. ആശുപത്രിക്ക്‌ പുറകിലെ ഈ വീടും, കാലിത്തൊഴുത്തും, നീണ്ടനിരയായി കൂട്ടിലിട്ട ലവ്‌ബേർഡ്‌സും അതിനു പുറകിലെ പത്തേക്കർ തോട്ടവും. കഥകൾ പറഞ്ഞു തന്നത്‌ അവസാന ബസിൽ ഞാൻ വരുന്നത്‌ കാത്ത്‌ നിന്ന കുഞ്ഞിചെക്കനാണ്‌. വയന...

ആദ്യത്തെ കണ്മണി

Image
അറുപതുകളിലെ ബാല്യ ഓർമ്മകളിൽ ഓരോ തലശ്ശേരിക്കാരന്റെയും ഓർമ്മയിൽ പൊതുവായി ബാക്കി ഉണ്ടാവുന്ന ചിലതുണ്ട്. തണുത്തു കുളിരുന്ന ഡിസംബർ രാവുകളിൽ ഉറക്കമിളച്ചു കണ്ടിരുന്ന തെയ്യക്കോലങ്ങൾ , സ്‌കൂൾ അവധിക്കാലത്തെ കഥാപ്രസംഗങ്ങൾ നാടകങ്ങൾ .തെയ്യങ്ങൾക്കും തെറകൾക്കും ഒപ്പം മറ്റൊന്ന് -സർക്കസ്സ് . വേനലവധികളിൽ മൈതാനങ്ങളിൽ പെട്ടെന്നൊരു ദിവസം കൂറ്റൻ ടെന്റുകൾ ഉയരും . ടെന്റിന്റെ വിടവുകളിലൂടെ കൗതുകത്തോടെ നോക്കും സിംഹത്തിന്റെ അമറലും , പുലിയുടെ വാലും ഒരു മിന്നായം പോലെ കാണാൻ . ഒരു ടിക്കെറ്റിനുള്ള കാശ് ഒപ്പിച്ചെടുക്കുന്ന പാട് , ആ കഥ വേറെ അഭ്യാസികളുടെ പ്രകടനങ്ങൾ ഓരോന്നായി കണ്ടു കണ്ണ് തള്ളിയിരിക്കുമ്പോ വരും വിദൂഷകൻമ്മാർ .ആറേഴടി പൊക്കമുള്ള മല്ലൻമ്മാർ എടുത്തു പോകുന്ന ഇരുമ്പു ഗോളങ്ങളുടെ അത്ര മാത്രം പൊക്കമുള്ള കുള്ളൻമ്മാർ .മൂക്കിൻമേലൊരു ചോന്ന ബാൾ .കയ്യിൽ ഒച്ചയുണ്ടാക്കുന്നൊരു വടി . ഓർമ്മയിൽ കൂടുതൽ തെളിവോടെ നിൽക്കുന്നതു ഇവരുടെ ചലനങ്ങൾ ആവും. നമ്മൾ സൗന്ദര്യത്തെ കുറിച്ച് വേവലാതിപ്പെടുന്നവരുടെ ഇടയിൽ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ അവനവന്റെ പൊക്കമില്ലായ്മ ആയുധമാക്കേണ്ടി വരുന്നവർ , ഗതികേട് കൊണ്ട് പിന്നീട് , എഴുപതുകളിൽ എം ടി...

പ്രണയം

Image
“പണ്ട്‌ പണ്ട്‌, വളരെപ്പണ്ട്‌”      ഒരഞ്ചു വയസ്സുകാരനെ മടിയിൽ കിടത്തി മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയാണ്   മടിയിൽ ചെരിഞ്ഞു കിടന്നു കാലുകൾക്കിടയിൽ കൈകൾ രണ്ടും തിരുകി വെച്ച്‌ കണ്ണുകൾ പാതിയടച്ചു ഇടക്ക്‌ മൂളിക്കൊണ്ട്‌. ഉണക്കച്ചുള്ളിപോലത്തെ വിരലുകൾ ചുണ്ണാമ്പ്‌ പുരണ്ട വിരലുകൾ മുടിയിഴകളിലേക്ക്‌ എടുത്തു വെപ്പിക്കും.  കഥയുടെ താളവും തലവെച്ച്‌ കിടക്കുന്ന കാലുകളുടെ നേരിയ ചലനവും മുടിയിലൂടെ ഒഴുകി നടക്കുന്ന വിരലുകളും മൂളുന്നയാളുടെ മൂളൽ നേർത്തു നേർത്തു വരും.  എന്നും ഒരേ തുടക്കം. ഒരേ താളം. എന്നാലും കേൾക്കണം, രാജാവിന്റെ രാജകുമാരന്റെ രാജകുമാരിയുടെ പ്രണയത്തിന്റെ, വീരന്മാരുടെ വിജയത്തിന്റെ, രക്തം കുടിക്കുന്ന, എല്ലും തോലും ബാക്കിവെച്ച്‌ നൊട്ടിനുണയുന്ന യക്ഷിമാരുടെ കഥയുടെ.  നടുവിലെവിടെയോ സ്വപ്‌നത്തിലേക്ക്‌,..............  കേട്ട കഥയിലെ രാജകുമാരി ചിറകുമുളച്ചു പൂമ്പാറ്റയായി വർണഭംഗിയുള്ള ലോകത്തിൽ എത്തിയിരിക്കും. കഥയുടെ അവസാനം ഒരിക്കലും കേട്ടിട്ടില്ല. അത്‌ പോലൊരു കഥ, ...വളരെ പഴയ ഒരു കഥ, ...ഒരു പ്രണയകഥ  , എല്ലാവരും ജീവിതത്തിന്റെ ഏറെ നിറമുള്ള കാലത്ത്‌ അനുഭവിച്ചതും ജീവ...

സമ്മാനം

Image
http://www.puzha.com/blog/magazine-purushothaman_kk-essay1_aug10_10/ ലിങ്ക് (ഈ കഥ പുഴ ഡോട്ട് കോമിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നതിന്റെ ലിങ്ക് ആശുപത്രിയുടെ കൂറ്റൻ കെട്ടിടത്തിന്റെ ഗേറ്റ്‌ കടന്നു വലത്തോട്ട്‌ തിരിഞ്ഞു കാറ്‌ ഞാവൽ മരത്തിന്റെ അരികിലോട്ട്‌ പാർക്ക്‌ ചെയ്‌തു. ഉച്ചയാവുമ്പോഴേക്ക്‌ ഇവിടെ തീരെ വെയിൽ വീഴില്ല. ഒരു കുഴപ്പമേയുള്ളൂ. കാറിനു മുകളിലേക്ക്‌ പഴുത്തു വീഴുന്ന ഞാവൽ പഴങ്ങൾ. ചില ദിവസങ്ങളിൽ കാറിനു പുറത്തും ചില്ലിലും നിറയെ വയലറ്റ്‌ പൊട്ടു തൊട്ടിട്ടുണ്ടാവും. ഈ കാമ്പസ്‌ നിറയെ ഞാവൽ മരങ്ങളാണ്‌. ഉണങ്ങി വീണ ഇലകൾ ഒരു കിടക്കയുടെ കനത്തിലായിരിക്കുന്നു, ഇലകളിലും മണ്ണിലും ഞാവൽ പഴത്തിന്റെ വയലറ്റ്‌ നിറം. കാർ ലോക്ക്‌ ചെയ്‌തു വെറും കൈയും വീശി കിഴക്കേ പ്രവേശന കവാടത്തിലേക്ക്‌ നടന്നു പോകുമ്പോൾ ആരോ ചോദിക്കും പോലെ തോന്നി. “where is your over coat. where are your shoes. Are you a medical studentഃ വർഷങ്ങൾക്കു അപ്പുറത്ത്‌ നിന്നു, ഒരു ഗുരുനാഥന്റെ വാക്കുകൾ, വിദ്യാർത്ഥി ജീവിത്തിലെ, ഒരു ദിവസം ഓവർ കോട്ട്‌ ധരിക്കാതെ വാർഡിൽ വന്ന ദിവസം.“ ഒരു ഭിഷാഗ്വരന്റെ വാക്കിലും നോക്കിലും വസ്‌ത്ര ധാരണത്തിലും പ്രാധാന്യമുണ്ട്‌, അത...

നാലുമണിപ്പൂവ്

Image
ഓഫീസ്‌ മുറി പൂട്ടി രാഘവൻ മാഷ്‌ക്ക്‌ ഏറ്റവും അവസാനമേ ഇറങ്ങാൻ പറ്റിയുള്ളൂ. നീളൻ മണിയടി പാതി എത്തുമ്പോഴേക്കും തേനീച്ച കൂട്ടിനു കല്ലേറ്‌ കൊണ്ട പോലെ ഒരാരവത്തോടെ പിള്ളേരൊക്കെ ഓരോ വാതിലിലൂടെയും ജനലിലൂടെയും തിരക്ക്‌ കൂട്ടി ഓടി മറയും. പിന്നെ ഒറ്റയായും ചെറു കൂട്ടമായും മുതിർന്നവരും – ഒരു പെരുമഴ പെയ്‌തു തീർന്നു തുള്ളി വീഴുന്ന പ്രതീതി. “മാഷോട്‌ ഇത്തിരി നേരത്തെ വീട്ടിലേക്കു വരാൻ ലീലേടത്തി പറഞ്ഞു.” ഉച്ചക്ക്‌ ശേഷം രണ്ടാമത്തെ പിരീഡിന്‌ ബെല്ലടിച്ചപ്പോഴാ തെക്കേ വീട്ടിലെ ചെക്കൻ ആപ്പീസിന്റെ വാതിൽക്കലോളം വന്നു എത്തി നോക്കി പറഞ്ഞു പോയത്‌. വയസ്സ്‌ പത്തായിട്ടും കളിച്ചു നടക്കുന്ന ആ അസത്ത്‌ ചെക്കൻ സ്‌കൂളിന്റെ പടി വല്ലപ്പോഴുമേ കയറൂ, അതെങ്ങനെ ‘വിത്ത്‌ ഗുണം പത്തു ഗുണം.’ വള്ളി ട്രൗസറിന്റെ ഒരു വള്ളി മാത്രം ഇടതു ചുമലിൽ, മറ്റേതു ഞാന്നു കിടന്നിരുന്നു. അകത്തേക്ക്‌ ഓടി കയറുമ്പോ കൈയിൽ കറങ്ങി കൊണ്ടിരുന്ന ഓല പമ്പരം, ഓട്ടത്തിന്റെ വേഗം കുറഞ്ഞാൽ കറക്കം തീർന്നാലോ എന്ന്‌ കരുതി…. എന്തിനാണെന്ന്‌ ചോദിച്ചത്‌ പോലും കേൾക്കാതെ ചെക്കൻ തിരിച്ച്‌ ഓടി. എന്തിനാവും? കാലത്ത്‌ സ്‌കൂളിലേക്ക്‌ പറപ്പെടും മുമ്പ്‌ കണ്ണിലൊരു തളർച്ച ഉണ്ടായിരുന...

പുതിയ തലമുറ

Image
ഒരാൽബത്തിൽ നമ്മൾ കണ്ടിട്ടുള്ളത് പരസ്പര ബന്ധം ഉള്ള ചിത്രങ്ങൾ ആവും . ഒരൊറ്റ നോട്ടത്തിൽ അങ്ങനെ ഒരു പരസ്പര ബന്ധം ഇവിടെ കൊടുത്തിട്ടുള്ള ഫോട്ടോകൾ തമ്മിൽ കാണില്ല ഇതിൽ കൊടുത്തിട്ടുള്ള ഒരു ഫോട്ടോ ഭാരതീയ വിദ്യാ ഭവൻ തൃശൂരിലെ വിദ്യാർത്ഥികൾ . രണ്ടും മൂന്നും ഫോട്ടോകൾ ഞങ്ങളുടെ വാർഡിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഭക്ഷണം കൊടുക്കുന്നതിന്റെ , അതിലൊരു പങ്കു പറ്റി ആസ്വദിച്ചു കഴിക്കുന്ന എന്റെ . ഈ രണ്ടു പടങ്ങൾ ഇന്നോ ഇന്നലെയോ എടുത്തതല്ല . കുറെ ഏറെ വര്ഷങ്ങള്ക്കു മുൻപ് . ഇങ്ങനത്തെ കാഴ്ച ഇവിടെ പതിവായിര ുന്നു .ആരുടെ എങ്കിലും ഒക്കെ ഷഷ്ടിപൂർത്തിയും പിറന്നാളും കുഞ്ഞിന്റെ പേര് വിളിയും ഒക്കെ ഇവിടെ ഒരു നേരത്തെ ഭക്ഷണമായി മാറും . വിശ്വാസികൾ പതിയെ ജീവിക്കുന്ന ദൈവങ്ങളിലേക്കു മനസ്സ് മാറ്റിയത് കൊണ്ടാവും . ചില അവസരങ്ങളിൽ ബിരിയാണിയും പായസവും ഒക്കെയായി മൃഷ്ട്ടാണ്ഡം തന്നെ ആവും . ഞാൻ ഇവിടെ ഇരുന്നു ഒപ്പം കഴിക്കുന്നതിനു രണ്ടു കാര്യം ഉണ്ട് . ഒന്ന് പലപ്പോഴും രുചിയറിഞ്ഞു ആസ്വദിച്ചു എനിക്കും വയറു നിറക്കാം എന്നത് രണ്ടു അതിന്റെ നിയമ വശം . കുഞ്ഞുങ്ങൾക്ക് പുറത്തു നിന്ന് കൊണ്ട് വരുന്ന ആഹാരം കഴിച്ചു എന്തെങ്കിലും ഒക്കെ ആയാൽ കളി കാര്യമാവും...