ബാല്യം


മധുവിധുവിന്റെ ആദ്യ നാളുകളിൽ, .. ചിലപ്പോ അതിലും നേരത്തെ .. ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന നാൾ തൊട്ടു നമ്മൾ ഓരോരുത്തരും സ്വപ്നം കാണാൻ തുടങ്ങുകയായി.
“അയാളെ ആരാക്കി തീര്ക്കണം ?അയാൾ എങ്ങനെ ആവണം. എങ്ങനെ ആവരുത്. "
“എനിക്ക് വയസ്സവുമ്പോ എനിക്കൊരു താങ്ങ് ആവാൻ ഒരു മോൻ." എന്നായിരുന്നു പണ്ടുള്ളോരു പറഞ്ഞിരുന്നത്.
ഇപ്പോഴാരും അങ്ങനെ പ്രതീക്ഷിക്കുന്നില്ല.
“എനിക്ക് നേടാൻ കഴിയാത്തത് അവനിലൂടെ നേടിക്കാണണം.”
അതിലേക്കു എത്തിപ്പെടാനുള്ള വഴികൾ നമ്മൾ തീരുമാനിക്കുന്നു.
നമ്മൾ വഴി വെട്ടി വൃത്തിയാക്കി,പൂ വിതറി മുൻപേ നടക്കുന്നു.
അതല്ലെങ്കിൽ കൈയ്യിലൊരു വടിയും അവനു ചുറ്റും മതിലുകളും പണിയുന്നു ,.ലക്ഷ്യം എത്തുന്നത് വരെ.
.പുറം ലോകം ആദ്യം കാണുന്ന നാൾ തൊട്ടു,തുടങ്ങുന്നു രക്ഷിതാക്കളുടെ, സമൂഹത്തിന്റെ സ്വാധീനം .ബാല്യ കൌമാരങ്ങളിലൂടെ യൗവ്വനത്തിന്റെ ആദ്യ നാളുകൾ വരെയോ അതിനപ്പുറമോ ഇത് നീളുന്നു.
ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊരാളുടെ സ്വാധീനം എത്ര വരെ ആവാം? .എല്ലാം അനുവദിച്ചു കൊടുത്തു കൊണ്ട് “ഞാൻ ചെയ്യുന്നതെല്ലാം ശരി “എന്നൊരു ബോധം ഉണ്ടാക്കുന്നതോ?എന്തിനും ഏതിനും അരുതിന്റെ വേലിക്കെട്ടു ഉണ്ടാകുന്നതോ ..?എന്തൊക്കെ അനുവദിച്ചു കൊടുക്കാം?
."അഞ്ചു വയസ്സ് വരെ രാജാവിനെ പോലെ .. പത്തു വയസ്സ് കഴിഞ്ഞാൽ കൂട്ടുകാരനെ പോലെ",പറഞ്ഞു കേട്ടിരിക്കുന്നത് അതാണ്‌.
കാട്ടിലും മുള്ളിലും ചവുട്ടി മെല്ലെ മെല്ലെയാണ് യാത്ര. അത് തരുന്ന അനുഭവങ്ങൾ ആണ് പാഠമാവുന്നത്.തടസ്സങ്ങൾക്ക് മുൻപിൽ പകച്ചു നിൽമ്പൊഴൊരു കൈത്താങ്ങ്‌,മനം നോവുമ്പോ തോളിലൊരു കൈ,. തട്ടി വീഴുന്നിടത് ഒരു വിരലിന്റെ വേലി.
അതിലപ്പുറത്തേക്ക് മൂക്കുകയറും വേലിക്കെട്ടുകളും ആനത്തോട്ടികളും വേണോ?

ബാല്യം . 

ബാല്യം.ശരീര വളര്ച്ചയുടെ ബാല്യം.
മനസ്സും ചിന്തയും മെല്ലെ മെല്ലെ പക്വതയാർജ്ജിക്കുന്ന ബാല്യം.
കണ്ടതും കേട്ടതും എല്ലാം ഭാവിയിലെ പൌരൻ എങ്ങനെ ആവും എന്നത് തീരുമാനിക്കുന്നു.മണ്ണിലെ വെള്ളവും വളവും സൂര്യന്റെ വെളിച്ചവും തൊട്ടു പരിച്ചരിക്കുന്നയാളിന്റെ കൈ തലോടലും ഇളംകാറ്റിന്റെ തലോടലും ഒരു പോലെ സ്വീകരിച്ചു വളരുന്ന ചെടിയെപ്പോലെ തന്നെ ബാല്യം.
ഓർമയിൽ എന്നും മധുരിക്കൊന്ന ഒരു ബാല്യം നമ്മളെ പോലെ തന്നെ നമ്മുടെ കുട്ടികളുടെയും അവകാശമാണ്.അവരിലൂടെ നമ്മളുടെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള തത്രപ്പാടിൽ നിയന്ത്രണങ്ങളുടെ വലിയും മതിലും കൂടി പ്പോവുന്നുണ്ടോ?ഒന്നും കരുതിക്കൂട്ടിയല്ല . എങ്കിലും നമ്മൾ അറിയാതെ വന്നു പോവുന്ന കൊച്ചു പിഴവുകൾ , നമ്മൾ നല്ലതെന്ന് കരുതുന്നവ..അവരുടെ മനസ്സിലെ ചിത്രം വികലം ആക്കുന്നുണ്ടോ?

അത് പറയാൻ ആണീ കുറിപ്പ് 

ഒരു കുഞ്ഞു പിറന്നു വീഴുന്ന നാൾ തൊട്ടു തുടങ്ങാം.

കുഞ്ഞിനു മുലപ്പാൽ മാത്രം 
“ ആ കുഞ്ഞു തൊള്ള കീറുന്നത് കേട്ടില്ലേ.അവൾക്കു മുലപ്പാലി ല്ലെടീ .വല്ല പാൽപൊടിയും കലക്കി കൊടുക്ക്."പേരക്കുഞ്ഞിന്റെ ആദ്യദിവസത്തെ നിലവിളി കേട്ട് സഹി വരാത്തൊരു മുത്തശ്ശിയാണ്.ചിലപ്പോഴെങ്കിലും മുത്തശ്ശിമാരുടെ വേവലാതികൾ പൊല്ലാപ്പാവും.
ഇത് .ആദ്യത്തെ നീതി നിഷേധം.
Image result for no to bottle feed
 കുഞ്ഞിന്റെ ജീവിത കാലം മുഴുവൻ രോഗപ്രതിരോധ ശേഷി നല്കുന്ന ഒന്നാണ് ആദ്യ ദിവസത്തെ പാൽ .”കൊളോസ്റ്റ്രം” . എന്ന് ശാസ്ത്രീയ നാമം. .നേരിയ മഞ്ഞനിറമുള്ള ഈ പാൽ മിക്കപ്പോഴും കുഞ്ഞിനു കൊടുക്കാതെ പിഴിഞ്ഞ് കളയുന്നവരും ഉണ്ട്.
"ഇതിനു പാലിന്റെ നിറമില്ലല്ലോ." ഇത് ദോഷം ചെയ്യും "എന്ന വിശ്വാസം. .ആദ്യ ദിവസം കേവലം ഒരൗണ്‍സു.അത്രയേ ഉണ്ടാവൂ, അത്രയേ വേണ്ടൂ.കുഞ്ഞിനെ തൊട്ടുഴിഞ്ഞു മുലക്കു വെച്ചു കൊടുത്തു ചപ്പിക്കുമ്പോഴാണ് പിറ്റേ ദിവസത്തേക്ക് മുലപ്പാൽ ചുരത്തി തുടങ്ങുന്നത് .. നമ്മൾ ചെയ്യുന്നതെന്താണ്‌.
 “പാല് നാളെ വരും അത് വരെ വല്ലതും കലക്കി കൊടുക്കാം “...
അരുത്.അവൻ .കരഞ്ഞോട്ടെ.
,ഈ അമൃത് അവന്റെ അവകാശം ആണ് ജീവൻ ഉള്ളിടത്തോളം അവനെ കാക്കുന്ന പ്രതിരോധത്തിന്റെ അടിവേര് ..ഇതാണ്.
മാസം തികഞ്ഞു പ്രസവിക്കുന്ന കുഞ്ഞിനു ആറ മാസം വരെ മുലപ്പാൽ മാത്രം മതി.വിറ്റാമിൻ തുള്ളി മരുന്നുകളോ ബ്രമ്മിയൊ ഒന്നും ഒന്നും വേണ്ട. അമ്മയുടെ മുലപ്പാൽ മാത്രം.കുഞ്ഞിനു ദാഹിക്കുമ്പോ അമ്മ അറിയും. കുഞ്ഞിന്റെ ദാഹം മാറാനുള്ള വെള്ളം അതിലൂടെ തന്നെ ..കിട്ടും.ആദ്യ ദിവസം നാവിൽ വയമ്പ് അരച്ച് തേക്കും.ചിലരൊക്കെ സ്വര്ണം..ഒന്നും വേണ്ട. പാടില്ല.മുടന്തൻ ന്യായങ്ങൾ പറഞ്ഞു മുലപ്പാലിന് പകരം പാൽപൊടിയും കുപ്പിയും ശീലിപ്പിക്കരുത്.അമ്മയുടെ മുലപ്പാലിൽ കുഞ്ഞിന്റെ തലച്ചോറിന്റെ ശരിയായ വളര്ച്ഛക്കും രോഗപ്രതിരോധത്തിനും വേണ്ട ഒരു പാട് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ഓരോ മൃഗത്തിനും അതിന്റെ കുഞ്ഞിന്റെ വളര്ച്ചക്ക് വേണ്ട വിധമാണ് പാൽ ...ഒരു വയസ്സിനു മുൻപ് പശുവിൻപാലും പാൽപ്പൊടിയും  കൊടുത്ത കുഞ്ഞുങ്ങൾക്ക് പിന്നീട് പ്രമേഹം ആസ്ത്മ എക്സിമ അല്ലെര്ജി എല്ലാം മുലപ്പാൽ മാത്രം കുടുച്ച്ചു വളരുന്ന കുഞ്ഞുങ്ങലെക്കാൾ കൂടുതൽ ആണ്.“യാത്രകളിൽ മാത്രം കുട്ടിക്ക് കുപ്പിപ്പാൽ കൊടുക്കാറുണ്ട്.വീട്ടിലുള്ളത് പോലെ അല്ലല്ലോ. തീവണ്ടിയിലും ബസ്സിലും വെച്ചു എല്ലാരും നോക്കി കൊണ്ടിരിക്കെ ..എങ്ങനെ പറ്റും?”
"നിങ്ങൾ യാത്ര ചെയ്യണം എന്ന് ഞാൻ പറഞ്ഞില്ലാലോ.നിങ്ങളുടെ സൌകര്യത്തിനു വേണ്ടി എന്റെ അവകാശം നിഷേ ധിക്കാമൊ?
മുലപ്പാൽ കൊടുത്താൽ എന്റെ സൌന്ദര്യം കുറഞ്ഞു പോവും എന്ന് കരുതുന്ന മോഡേണ്‍ അമ്മമാർ.മുലകളുടെയും ശരീരത്തിന്റെ ഷേപ്പ് നിലനിര്ത്താൻ മുലപ്പാൽ കൊടുക്കുന്നതാണ് നല്ലത് എന്ന സത്യം എത്ര പേർക്കറിയാം. മുലപ്പാൽ കൊടുക്കുന്നത് കൊണ്ട് മാത്രം ശരീരത്തിൽ  അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഇല്ലാതെ ആവുന്നു.ജിമ്മിൽ പോയി മണിക്കൂറുകളോളം അദ്ധ്വാനിക്കേണ്ടതില്ല.
കുട്ടികൾക്ക് മുലപ്പാൽ എത്ര നാൾ കൊടുക്കണം? ആദ്യത്തെ ദിവസത്തിന് ശേഷം ഓരോ ദിവസവും മുലപ്പാൽ കൂടി വരും. അത് കൊണ്ട് മാത്രം വളർച്ച  സാധ്യമാവും ആറു  മാസം വരെ.അത് കഴിഞ്ഞാൽ കുഞ്ഞിനു വളർച്ചക്ക്  അത് മാത്രം തികയാതെ വരും. പിന്നീട് മുലപ്പാലിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വരും.ഒരു വയസ്സാവുമ്പോ  ഇരുന്നൂറു മില്ലി. രണ്ടു വയസ്സാവുമ്പോ  അതിലും പാതി.പറ്റുമെങ്കിൽ രണ്ടു വയസ്സ് വരെ മുലപ്പാൽ കൊടുക്കുന്നതാണ് നല്ലത്. മറ്റൊരു കാരണവും ഇല്ലെങ്കിൽ അവന്റെ അവകാശം എന്തിനു നിഷേധിക്കണം.

പകലുറക്കക്കാരൻ

“ഈ ചെക്കൻ രാത്രി ഒരു പോള കണ്ണടക്കാൻ വിട്ടില്ല………..ദാ ഇപ്പൊ കണ്ടില്ലേ സുഖമായി കിടന്നുറങ്ങുന്നു .. ഇപ്പൊ എന്നും ഇങ്ങനെയാ .. രാത്രി മുഴുവൻ കരഞ്ഞു വിളിക്കും. പകൽ സുഖമായ ഉറക്കം ..”...
“അമ്മേടെ വയറ്റിൽ എനിക്ക് രാവും പകലും തിരിച്ചായിരുന്നു ...ഇത്തിരി നാൾ കൂടി ഞാൻ അത് തന്നെ തുടരും …”

അമ്മയല്ലാതാരും വേണ്ടെനിക്ക്

“ഒടപ്രന്നോനു ഒട്ടന്നാക്കൂടീട്ടു ഉണ്ടായതാ .ഒന്ന് പോയി കാണണ്ടേ “
ഉടുപ്പും സ്വർണ്ണാഭരണങ്ങളും വാങ്ങി മൂക്കൊലിക്കുന്ന കുഞ്ഞിന്റെ കൈ പിടിച്ചു വിരുന്നിനു പോവും .ഇന്നലെ പിറന്ന കുഞ്ഞിനെ കൈയ്യിലെടുത്തു ഓമനിക്കും .. സ്വന്തം കുഞ്ഞിന്റെ കൈയ്യിൽ കൊടുത്തു ഒരു മുത്തം കൊടുവിക്കും
അവന്റെ ലോകത്തേക്ക് അവന്റെ സ്വാതന്ത്ര്യത്തിലേക്ക് . അവൻ ആവശ്യപ്പെടാതെ നമ്മൾ നടത്തുന്ന കടന്നു കയറ്റം ..
അമ്മയും കുഞ്ഞും കിടക്കുന്നിടത്തേക്ക് മൂന്നാമതൊരാൾക്ക്‌ സ്ഥാനമില്ല..അതവരുടെ മാത്രം ലോകം അതാണ്‌ പ്രകൃതി നിയമം ..
“.പേറ് കഴിഞ്ഞോളെ പരിചരിക്കാൻ ,കുഞ്ഞിനെ എടുക്കാൻ കുളിപ്പിക്കാൻ ഒരു കൈ സഹായം ആള് വേണ്ടേ ? ,,
അതമ്മ വഴിയുല്ലോരുടെ ആണോ അച്ഛൻ വഴിയുല്ലോരുടെ ആണോ അവകാശം , അതുമല്ല നല്ല പരിചയമുള്ള ഒരാളെ എര്പ്പാടാക്കുന്നതാണോ ?.
ഇതൊന്നുമല്ല ശരി ....
എല്ലാം അവനവൻ തന്നെ ചെയ്യ്താൽ ഏറ്റം നന്ന് .. ഇതെത്ര മാത്രം പ്രാവർത്തികമായ നിർദ്ധേശം ആണെന്ന് തിരിച്ചൊരു ചോദ്യം ഉറപ്പു .. പക്ഷെ പ്രകൃതി അതാണ്‌ കരുതിയത്‌ … കുഞ്ഞിന്റെ കാര്യം അമ്മ മാത്രം , മറ്റെല്ലാം അനാവശ്യ ഇടപെടലുകൾ ..
കുഞ്ഞിനെ കാണാൻ പോവുന്നവർ ഒന്നറിയുക….നമ്മളുടെ സാന്നിധ്യം കുട്ടിയെ ദോഷമായി മാത്രം ബാധിക്കുന്ന ഒന്നാണ് ...
ചടങ്ങിന്റെ പേരിൽ ആണെങ്കിൽ ഒരാശംസാ കാർഡിലോ ഒരു സന്ദേശത്തിലോ ഒരു ഫോണ്‍ വിളിയിലോ ഒതുക്കാം ..

തൊട്ടിലാട്ടി താരാട്ടുപാടി  

Image result for hammock with baby

രാജകുമാരന്മാർക്ക് ചന്ദനത്തൊട്ടിൽ .. .ചന്ദനത്തൊട്ടിലിൽ തോഴിമാര് ആട്ടിക്കൊടുക്കുന്ന തൊട്ടിലിലേക്കു ദൂരെ നിന്ന് കണ്ണെറിഞ്ഞാൽ മാത്രം മതിയാവും അമ്മ മഹാറാണിമാര്ക്ക് .
വഴിവക്കിലെ മരക്കൊമ്പിൽ പഴയ സാരി കൊണ്ട് തൊട്ടിൽ കെട്ടി ഇടയ്ക്കു ആട്ടി കൊടുത്തു ജോലി തുടരുന്ന അമ്മമാരുണ്ട് …. രണ്ടും മധുരതരമായ ഓർമ്മകൾ…
തുണി കൊണ്ട് തൊട്ടിൽ കെട്ടുമ്പോഴും അതിൽ കുഞ്ഞിനെ ഉറക്കി കിടത്തി അകലേക്ക്‌ പോവുമ്പോഴും ഒരു കാര്യം ശ്രദ്ധിക്കണം തുണി കൊണ്ട് തൊട്ടിൽ കെട്ടി കിടത്തുമ്പോൾ ..വശങ്ങളിൽ നിന്ന് നേരെ മുകളിലേക്ക് പോവുന്ന തുണിത്തൊട്ടിൽ വശങ്ങളിലേക്ക് തിരിയാനും മറിയാനും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം .തീരെ മൃദുവായ കൊച്ചു തലയിണയോ തുണിയോ കൊണ്ട് മൂക്കടഞ്ഞു പോകാനോ ശ്വാസ തടസ്സം വരാനോ സാധ്യത ഉണ്ട് ..

മലമൂത്ര വിസര്ജ്ജനം എന്റെ മൗലിക അവകാശം

മണ്ണിൽ ജീവിക്കുന്ന ഓരോ ജീവിയുടെ അടിസ്ഥാന ആവശ്യം ആണല്ലോ മല മൂത്ര വിസര്ജ്ജനം .സ്വന്തം ശരീരത്തിനുള്ളിൽ നിന്നും പുറം തള്ള പപെട്ടത് ഒരു ജീവിയും സ്വന്തം ദേഹത്ത് തന്നെ കെട്ടിവെക്കുന്ന പതിവില്ല.
“ഉണ്ണിമൂത്രം കൊണ്ട് പട്ടു മേത്ത നനഞ്ഞു .പട്ടു സാരിയാകെ മഞ്ഞ നിറമായി .”
“നിങ്ങളുടെ പട്ടു മേത്ത നനയുന്നോ പട്ടു സാരിയുടെ നിറം മാറുന്നോ എന്നത് എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ന്യായമാവുന്നതെങ്ങനെ ?`` രാത്രി മുഴുവൻ ഏഴെട്ട്‌ മണിക്കൂറുകൾ എന്റെ കല്യാണയന്ത്രം കാലിത്തൊഴുത്തിൽ മുക്കി വെക്കാൻ നിങ്ങൾക്ക് ഞാൻ അനുവാദം .തന്നിട്ടില്ല.”
പറ്റുമായിരുന്നെങ്കിൽ അവൻ കൊടി പിടിച്ചേനെ..
അവന്റെ അവകാശ വാദം കേൾക്കാതെ പോകരുത് .. ഒരു രാത്രിയിലെ നിങ്ങളുടെ സുഖ നിദ്ര കഴിഞ്ഞെണീറ്റു എടുത്തു മാറ്റുന്ന നാപ്കിൻ ഒന്ന് നോക്കൂ .. അത്രയും നേരം വിസര്ജ്യ വസ്തു കെട്ടി വെച്ചു നിങ്ങൾക്ക് ഉറങ്ങാൻ പറ്റുമായിരുന്നോ? …. വല്ലപ്പോഴും എങ്കിലും നനവ്‌ കൊണ്ട് ഫങ്കസ്സ് ബാധയും പെണ്‍ കുഞ്ഞുങ്ങളിൽ മൂത്രപഴുപ്പും ഉണ്ടാവാറു ണ്ടെന്നതും മറ്റൊരു സത്യം .. നാടോടുമ്പോ തിരിഞ്ഞോടുന്നൊരാൾക്ക്‌ ചിലപ്പോ കല്ലേറ് കൊണ്ടേക്കാം .
നാട്ടാരെ തങ്ങൾ നിശ്ചയിക്കുന്ന ദിശയിലേക്കു ഓടിക്കാം എന്ന് തീരുമാനിക്കുന്ന കച്ചവടക്കണ്ണുകൾ നമ്മൾ കാണാതെ ..പോവുന്നു നമ്മുടെ ഫാഷനുകളും നമ്മുടെ രീതികളും ചിന്തകളും മാറ്റി മറിക്കുന്നവർ..
കുഞ്ഞിനെ പ്രതീക്ഷിക്കുമ്പൊഴേക്കും മുണ്ട് മുറിച്ചു അലക്കി ഉണക്കി തയ്യാറാക്കി വെച്ചിരുന്ന മുത്തശ്ശിമാർ മനം മാറ്റുന്ന റ്റീവിപരസ്യം കണ്ടു സാനിട്ടറി നാപ്കിനുകളുടെ വക്താക്കൾ ആയിരിക്കുന്നു

..ചേട്ടന്മാരെ ഇത്തിരി ദൂരെ ..


Image result for too many visitors of newborns

ഇരുപത്തെട്ടിന്  പേര് വിളി ഇരുപത്തെട്ടിന്  മുടി കളയണം ,അത് പോലെ  മാർക്കം കഴിക്കണം
“കിട്ടാതെ കിട്ടിയ കുട്ടിയാ..ഇതോരാഘോഷമാക്കണം “.
.അതിഥികൾ ഒന്നും രണ്ടുമല്ല..
ചടങ്ങ് ഗംഭീരമാക്കി . വർണക്കടലാസിൽ പൊതിഞ്ഞ സമ്മാന പൊതികൾക്കൊപ്പം ഏറ്റം വില പിടിപ്പുള്ള മറ്റൊരു സമ്മാനം നമ്മൾ അറിയാതെ കിട്ടിയിരിക്കും . .മൂന്നാംദിവസം മൂക്കൊലിപ്പും നേരിയ പനിയും ആയി വിത്ത് മുള പൊട്ടുമ്പോളാവും സമ്മാനത്തിന്റെ വലിപ്പം നമ്മൾ ..അറിയുന്നത് ഒരാശുപത്രിവാസവും ഒരിക്കലും മറക്കാത്ത ഓര്മകളും . പിൽക്കാല ജീവിതത്തിലെ ഭയാശങ്കകളുടെ വേരുകൾ ഈ ആശുപത്രി വാസത്തിന്റെ ഒർമ്മകളിലേക്കും നീളം …
.ഒന്നുകിൽ എല്ലാ ചടങ്ങുകളും ഏറെ ലളിതമാക്കുക ,
അമ്മയെയും കുട്ടിയേയും അവരുടെ സ്വകാര്യതയും മാനിക്കുന്ന തരത്തിൽ ആക്കുക….. ഇത്തിരി വൈകി നടത്താൻ പറ്റുമെങ്കിൽ നന്ന് .

ബേബി ഫുഡ്‌ ...ആർക്ക് വേണ്ടി …. 

അത് വിറ്റു കമ്പനിക്കാർ നന്നാവും
കുഞ്ഞിനു കുറുക്കു കൊടുക്കാറാവുമ്പോഴേക്കും മുത്താറിയും സൂചി ഗോതമ്പും കുന്നൻ കായ ഉണക്കി പൊടിച്ചതും തയ്യാറാകി വെച്ചിരുന്നു നമ്മുടെ മുത്തശ്ശിമാർ
..ഇരുപത്തിമൂന്ന് വിറ്റാമിനുകൾ ചേർത്ത പാട്ടപൊടിയുടെ പരസ്യം വന്നു തുടങ്ങിയപ്പം അമ്മമാർക്ക് എന്തിനു മുത്തശ്ശിമ്മർക്ക് പോലും പോലും മനസ്സിനൊരു ചാഞ്ചാട്ടം ..
“ഈ പഴഞ്ചാൻ രീതി മാറ്റണം . ഈ പുല്ലു കുറുക്കും .കായപ്പോടിയും ഒക്കെ കൊടുത്തിട്ടെന്ത്‌ കാര്യം .ഇത്തിരി വിറ്റാമിൻസ് ഉള്ളത എന്തെങ്കിലും വാങ്ങി കൊടുപ്പിൻ നിങ്ങള് … അത് കഴിച്ചാൽ ബുദ്ധി കൊണ്ടൊരു അയ്യര് കളി ആവും , ഭീമന്മാരെ കടത്തിവെട്ടുന്ന ശക്തിയും പിന്നെ എന്തിനു പഴയതും പങ്ക്രാസ്സും .”
.നാടിന്റെ രുചിയറിയാൻ അവനു അവസരം നിഷേധിക്കപ്പെടുന്നു ..

മാറുന്ന മുത്തശ്ശിത്തം  

Image result for grandma AND tv



പേരക്കുട്ടികളെ താലോലിക്കുന്ന അവകാശം മുത്തശ്ശിമാർക്കായിരുന്നു. തൂങ്ങിയാടുന്ന മുലകൾ തടവി, തോടയിട്ട കാതുകളിലൂടെ വിരൽ കടത്തി , പേൻ നോക്കുന്ന വിരലുകളുടെ മധുരം നുകർന്ന് കഥകൾ കേട്ടുറങ്ങാനുള്ള അവകാശം പേരക്കിടാവിന്റെയും . രാജകുമാരന്റെ രാജകുമാരിയുടെ ,കള്ളന്റെ സത്യവാന്റെ ..നന്മ തിന്മകളുടെ കഥകൾ നുണയുന്ന ,ജീവിത മൂല്യങ്ങല്ൾക്ക് അടിത്തറ പാകുന്ന രാക്കഥകൾ
പക്ഷെ .വിഡ്ഢിപ്പെട്ടിയിലെ സീരിയലുകൾ മുത്തശ്ശിമ്മാരുടെ നേരം തട്ടിയെടുത്തു.മുത്തശ്ശിമാരുടെ മുത്തശ്ശിത്തം നഷ്ട്ടപ്പെട്ടു.

മാറുന്ന രീതികൾ

കൂട്ടു കുടുംബത്തിൽ നിന്ന് അണുകുടുംബ വ്യവസ്ഥയിലേക്കു മാറിയപ്പോ ...തൊടിയും മുറ്റവും ഉള്ള വീട്ടിൽ നിന്ന് ആറാം നിലയിലെ സൌകര്യങ്ങളിലേക്ക് മാറിയപ്പോ പാണ്ടൻ നായും കുറിഞ്ഞിപ്പൂച്ചയുംകാർട്ടൂണ്‍ കഥാപാത്രങ്ങളിൽ മാത്രം കണ്ടറിഞ്ഞു. .അണ്ണാനും തേരട്ടയും അരണയും മണ്ണിരയും പുഴുവും എല്ലാം കേട്ടറിവ് മാത്രമായി …….മുത്തശ്ശിക്കഥകൾക്ക് പകരം വെക്കാൻ ഡീ വീ ഡീ ……
.തൊടിയിലെ ചെളിയിലും ചാണകത്തിലും കളിച്ചു വളരുന്നോർക്ക് പട്ടണത്തിലെ വെടിപ്പും വൃത്തിയും ഉള്ളിടത്തു കഴിയുന്നവരെ അപേക്ഷിച്ചു ആസ്ത്മയും ശ്വാസകോശ രോഗങ്ങളും കുറവ് ആണ് എന്നതാണ് പുതിയ അറിവ്
നാട്ടും പുറങ്ങളിൽ പോലും കളിസ്ഥലങ്ങളും കളി സമയവും ഇല്ലാതാവുന്നു …..കൂട്ടുകാരും ചേട്ടന്മാരും ചേച്ചിമാരുമായോപ്പമുള്ള കളികളുടെ സ്ഥാനം വീ ഡിയോ ഗയിമുകളും കമ്പ്യുട്ടറും ഏറ്റെടുക്കുമ്പോ അമ്മമാർക്കും സന്തോഷം ….
“പുറത്തെ തെമ്മാടിക്കൂട്ടങ്ങൽക്കൊപ്പം നടന്നു ചീത്തയാവില്ലാലോ ..അവനവന്റെ നിലക്കും വിലക്കും ചേർന്നവരോട് മാത്രമേ കൂട്ട് കൂടാവൂ.”.
സ്വീകരണ മുറിക്കുള്ളിൽ ഏറെ നേരം ചെലവഴിച്ചു

കളികളും ഭക്ഷണ രീതികളും 

പൊണ്ണത്തടിയന്മാരാവുന്നതിന്റെ പ്രത്യാഘാതങ്ങൾ അവർക്കറിയില്ല
കുട്ടികളുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റവും മേലനങ്ങിയുള്ള കളികളുടെ അഭാവവും കൊണ്ട് പൊണ്ണത്തടി ഉള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണ് ….ഉയര്ന്ന രക്ത സമ്മർദ്ധവും അധികമായ കൊളസട്രോളും ഉള്ള പതിനാലും പതിനഞ്ചും വയസ്സുള്ള കുട്ടികൾ. ..പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളുമൊന്നും കഴിക്കാത്ത നമ്മുടെ പുതിയ തലമുറ…”അതവര്ക്ക് വേണ്ട എന്നത് പറഞ്ഞു മേനി നടിക്കുന്ന അമ്മമാരും ..
സായിപ്പിന്റെ ശൈലിയിലെ ഭക്ഷണം ...നാല് ദിവസത്തിലൊരിക്കൽ മാത്രം കക്കൂസിലേക്ക് പോവുന്ന കുട്ടികൾ .. കട്ട്ലറ്റും ബർഗ്ഗറും മിട്ടായികളും ബേക്കറി പലഹാരങ്ങളും മാതം കഴിക്കുന്നവര്ക്ക് പുറത്തേക്ക് പോകാൻ ഒന്നുമില്ല ..എല്ലാം ദേഹത്തടിഞ്ഞു കൂടും കൊഴുപ്പായി ..
ഇണങ്ങുന്ന ,പിണങ്ങുന്ന സ്നേഹിക്കുന്ന കലഹിക്കുന്ന കൂട്ടുകാരും പാട്ട് പാടുകയും പേടിപ്പിക്കുകയും കടിക്കുകയും മാന്തുകയും ചെയ്യുന്ന ജീവജാലങ്ങളെയും കാണാതെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ കാണുന്ന രൂപങ്ങളുടെ ചലനങ്ങളും ശബ്ദങ്ങളും വികാസം പ്രാപിക്കുന്ന ഞരമ്പുകളിൽ ഒരേ വിധമാണോ പ്രവര്ത്തിക്കുന്നത് ..കൃത്യമായ ഉത്തരങ്ങള്ക്ക് ഇനിയും പഠനങ്ങൾ വേണ്ടി വരും ,, എങ്കിലും കുട്ടികളിൽ കാണുന്ന പെരുമാറ്റ വൈകല്യങ്ങൾ . ഓട്ടിസം പോലുള്ളവക്ക് ഇങ്ങനെയും ഒരു കാരണം ഉണ്ടോ ..
ആ വഴിക്കും സംശയങ്ങള ഉണ്ട് ..
കഥയും പാട്ടും കേട്ട് ഇടപഴകി ജീവജാലങ്ങളെ കണ്ടു വളരട്ടെ..രണ്ടു വയസ്സിനു താഴെ ഉള്ള കുട്ടികളെ ടീവിക്ക് മുൻപിൽ ഉപേക്ഷിച്ചു പോകാതിരിക്കുക .
അനുഭവത്തിലൂടെ തിരിച്ചറിയട്ടെ

കണ്ണ് കൊണ്ടൊരു വേലി മതി 

മുട്ടിലിഴഞ്ഞു തുടങ്ങുന്ന നാൾ തൊട്ടു വീഴ്ച്ചകളുടെയും പരിക്കുകളുടെയും കാലമാണ് .അടുത്ത ഏതു ചുവടാണ് സുരക്ഷിതം ഏതു അപകടകരം എന്നത് അനുഭവത്തിലൂടെ തിരിച്ചറിയും വരെ കണ്ണ് കൊണ്ടൊരു വേലി കെട്ടി കൂടെ ഉണ്ടാവുക...അരുതുകളുടെ വെറും വാക്കുകൾ വേണോ കുറച്ചൊക്കെ അനുഭച്ചറിയാൻ വിടണോ ? ചൂടും തണുപ്പും നോവും അറിയണം എന്നാൽ അപകടത്തിൽ പെട്ട് പോകരുത് .രണ്ടിനും ഇടയിലുല്ലൊരു സമീപനം ആണ് നല്ലത് ..മൂര്ച്ചയുള്ളതെന്തും മാറ്റി വെക്കുക്കുന്നത് നല്ലത് ...മൂത്തവരോടോത്തുള്ള കളികൾ ഏറെ ആസ്വദിക്കുമ്പോഴും അതിന്റെ സുരക്ഷ ഉറപ്പാക്കണം ..കുട്ടികളെ ആകാശത്തിലേക്ക് എറിഞ്ഞു പിടിച്ചും ഉയരത്തിൽ ഊഞ്ഞാലിൽ ആട്ടിയും ഒക്കെ കളികൾ ചിലപ്പോഴെങ്കിലും അപകടത്തിൽ കലാശിച്ചേക്കാം ..”
മുന്നിൽ കാണുന്നതെന്തും അവനു കളിക്കോപ്പാണ് ..നിറമുള്ളതും ചലിക്കുന്നതും എല്ലാം കൌതുകമുണർത്തുന്ന കളിപ്പാട്ടങ്ങൾ .നിങ്ങളെ സംബന്ധിച്ച് അതേറെ വില പിടിപ്പുള്ളതാവും . അതവനു വിഷയമല്ല.. അവന്റെ കാഴ്ചക്ക് പുറത്തു വെക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിതത്വം .അരുതെന്ന് വിലക്കുന്നത് എന്തിനെന്നു അവനു കൂടി മനസ്സിലാവണം …
അപകടം ഉണ്ടാക്കിയേക്കാവുന്ന മരുന്നുകൾ അവനു കിട്ടുന്ന സ്ഥലങ്ങളിൽ വെക്കരുത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം

അരുതുകളുടെ പെരുമഴ

..മഴ കൊള്ളരുത് ..വെയിൽ കൊള്ളരുത് ...വെള്ളത്തിൽ കളിക്കരുത് ...കുളത്തിൽ കുളിക്കരുത് “…
അരുതുകളെ പറ്റി പറയുമ്പോ ആദ്യം ഓർമയിൽ ..ഒരു സ്നേഹക്കൈയ്യിലെ തോർത്തു മുണ്ടാണ്.
ഇടവമാസത്തെ മാനം
.ഇരുട്ട് പരത്തി കാറ് കൊണ്ട മാനം ..
ചീറിയടിക്കുന്ന കാറ്റിൽ കരിയിലകൾ പറന്നു വീണ മുറ്റം. .പേടിച്ച കോഴികൾ ഒച്ച വെച്ചു പറന്നു നടക്കുമ്പൊഴാകും അമ്മയുടെ വിളി….നീണ്ടൊരു വിളി ..തുള്ളിക്കൊരു കുടം പെയ്യുന്നൊരു മഴത്തുള്ളികൾ വാരിയെറിയുന്ന മഴത്തുള്ളികൾ നനവിന്റെ സുഖം ആസ്വദിക്കാൻ ആ വിളി സമ്മതിക്കില …. തൊടിയിൽ നിന്ന് ഇറ യത്തെക്കുള്ള ഓട്ടത്തിന് സ്പീഡ് കാണില്ല , മഴത്തുള്ളികളുടെ നനവിന്റെ സുഖം
ദേഷ്യം കൊണ്ടിത്തിരി മുറുക്കി ആണ് തല തോർത്തുന്നതെനിലും ആ കുലുക്കവും തിരുമ്മലും ആസ്വദിക്കുമ്പോ ദേഷ്യപ്പെട്ട വാക്കുകൾ ഒരു സംഗീതം പോലെ .. സ്പർശവും ശബ്ദവും സംഗീതമായി പെയ്ത നാളുകൾ ഓർമയിൽ … അരുതുകൾക്ക് ഇത്ര മാധുര്യമോ …

പുഴയിലെ കുളി ….


വെള്ളാരം കല്ലുകൾ അടിത്തട്ടിൽ കാണുന്ന തെളിനീരിൽ പടിഞ്ഞാറ് ചായുന്ന സൂര്യന്റെ മഞ്ഞ വെയിലിൽ വെറുതെ മലര്ന്നു കിടക്കാൻ ..തോർത്ത്‌ മുണ്ട് കൊണ്ട് പരൽ മീനിനെ പിടിക്കാൻ ….ഇടവപ്പാതിയിൽ വെള്ളം പൊങ്ങുമ്പൊ ചാഞ്ഞു കിടക്കുന്ന മരത്തിലൂടെ കയറി മലക്കം മറിയാൻ ……….അതിനു തരമുള്ളോര്ക്ക് എന്തിനതു നിഷേധിക്കണം ...കുളിമുറിയിലെ കുളി മാത്രമാണോ ആരോഗ്യത്തിനു നല്ലത് ?..
ഈയോരു സുഖാനുഭവം നമ്മൾക്കാസ്വടിക്കാൻ നമ്മൾ ഓരോരുത്തരും മനസ്സ് വെക്കണം .. പുഴവെള്ളം മലിനമാക്കരുത് ....മലിനജ ജലം പുഴയിൽ ഒഴുകി ചേരുന്നു എന്നതറിഞ്ഞു കൊണ്ട് എങ്ങ\നെ ഇത് സാധ്യമാവും .
പുഴയിലെ മുങ്ങിക്കുളിയുടെ സുഖം ….അതിനൊരു മറു വശം കൂടി കണക്കിലെടുക്കേണ്ടതുണ്ട് ...കുളിക്കുന്ന വെള്ളത്തിന്റെ സുരക്ഷിതത്വം …
എലിപ്പനി നമ്മൾക്കെല്ലാം സുപരിചിതം ..എലിമൂത്രത്തിലൂടെ വെള്ളത്തിലേക്ക് നനവുള്ള മണ്ണിലേക്ക് പിന്നെ നമ്മുടെ മുറിവുകളിലൂടെ അകത്തേക്ക് കടന്നു കരളിന്റെ വൃക്കകളുടെ എല്ലാം പ്രവര്ത്തനം താറു മാറാക്കുന്ന മാരകമായ അസുഖം ...എലിമൂത്രം മാത്രമല്ല മറ്റു മൃഗങ്ങളുടെ വിസര്ജ്യത്തിലൂടെയും ഇത് .സംഭവിക്കാം ഓടകളിൽ ചത്തു കിടക്കുന്ന എലികളും അത് ചെന്നെത്തി ചേരുന്ന പുഴകളും.പുഴക്കക്കരെ നിന്ന് കാളയെ കുളിപ്പിക്കുമ്പോ ഇക്കരെ നിന്ന് കുളിക്കേണ്ടി വരുന്നത് .
Image result for bathing bullocks
ചെവി പഴുപ്പ് വന്ന കുട്ടികൾക്ക് ചെവിയുടെ പാടക്ക് ദ്വാരം വീഴാൻ സാധ്യത ഉണ്ട് ..പഴുപ്പും ഒലിപ്പും മാറിയാലും അഞ്ചാറു മാസം ചെവിയിലേക്ക് വെള്ളം കടക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട് ...ഇക്കൂട്ടർ മുങ്ങിക്കുളി ഒഴിവാക്കുന്നതാണ് നല്ലത് ..കിണറ്റിൻ കരയിലും ബാത്ത് റൂമിലും വെച്ച് കുളിക്കുപോഴും ഈക്കാര്യം ശ്രദ്ധിക്കണം . അത് പോലെ സൈനുസൈറ്റിസ് ഉള്ളവരും വെള്ളത്തിൽ ചാടി മറിഞ്ഞു കുളിക്കുന്നത് ഇത്തിരി ശ്രദ്ധിച്ചു വേണം
അപസ്മാര രോഗമുള്ള കുട്ടികൾ പുഴയിൽ കുളിക്കുമ്പോൾ ശ്രദ്ധയോടെ കരയിൽ മുതിർന്നവർ കാവലുണ്ടാവണം .
ഒഴുക്കിനെ പറ്റിയും ആഴത്തെ പറ്റിയുമൊക്കെ പ്രത്യേകം പറയേണ്ടതില്ലല്ലോ
അരുതുകൾ മാത്രം പറയുന്ന അമ്മമാരോട് അവർക്ക് പറയാനുള്ളതും കൂടി നമ്മൾ കേൾക്കണം
“ഇതൊന്നുമില്ലാത്ത ബാല്യം പിന്നെന്തിനു ….പുഴയൊഴുകുന്നതും സൂര്യനുദിക്കുന്നതും പൂവ് വിരിയുന്നതും തുമ്പി പറക്കുന്നതും എല്ലാം എനിക്ക് കൂടി അല്ലെ , എനിക്ക് അനുഭവിച്ഛറിയാനല്ലേ
അവന്റെ നിഷ്കളങ്കമായ കുസൃതി നിറഞ്ഞ ചോദ്യത്തിനു മുൻപിൽ നമ്മൾ തീര്ത്ത അരുതുകളുടെ ചങ്ങല താനേ അഴിഞ്ഞു പോവും
ഒഴിവാക്കാൻ പറ്റാത്ത ചങ്ങലകൾ …..അരുതുകൾ ന്യായീകരിക്കപ്പെടെണ്ട ചില അവസ്ഥകൾ
ഒരു നേരത്തെ ശ്രദ്ധക്കുറവ് അപകടങ്ങളിലേക്ക് നയിക്കുന്ന ചില അവസ്ഥകൾ . ഇവിടെ രക്ഷിതാക്കളുടെ കണ്ണും കയ്യും ഒപ്പം വേണം .. എപ്പോഴും ...നിഷേധിക്കപ്പെടുന്ന അവസരങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്താതെ , ആവണം താനും

ഹീമോഫീലിയ ..

.ചെറിയൊരു മുറിവോ ചതവോ സംഭവിച്ചാൽ രക്തസ്രാവം നിൽ ക്കാത്ത അവസ്ഥകൾ ..ഒരു ചെറിയ മുറിവോ ചതവോ പോലും അപകടകാരി ആയേക്കാം .. എവിടെ എങ്കിലും തല ഒന്ന് മുട്ടിയാൽ തലച്ചോറിൽ ആവും രക്തസ്രാവം ..ഒരു ചെറിയ വീഴ്ച പറ്റിയാൽ കാൽ സന്ധിയിൽ രക്തസ്രാവം കൊണ്ട് മുട്ട് വന്നു വീർക്കുകയായി ..മുട്ടിലിഴയുന്ന നാൾ തൊട്ടു ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ..
1.വീട്ടിലെ ചുറ്റുപാടുകളുടെ ക്രമീകരണം…. മുറ്റവും ഇറയവും തമ്മിൽ ഉയരവ്യത്യാസം വേണ്ട.മുറ്റത്തും ഇറയത്തും പത്തു പതുപ്പുള്ള തലം ആവണം ...വീഴാൻ ഇടയുള്ള സാഹചര്യങ്ങൾ നേരത്തെ കണ്ടറിയണം . ചുവരിന്റെ താഴ്ഭാഗം മാർദ്ധവമുള്ള , തൂണുകൾ നല്ലത് .
2.ഫർണീച്ഛറുകൾ ….തട്ടിയോ മുട്ടിയോ മുറിവ് സംഭവിക്കാൻ ഇടയില്ലാത്ത വിധം കവർ ചെയ്യപ്പെട്ടതാവണം മൃദുവായിരിക്കണം
3 .കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട് ..കോറി വരഞ്ഞോ തറച്ചു കയറിയിയോ മുറി വുണ്ടാവാൻ സാധ്യത ഉള്ളവ ആവരുത് .കാലിലേക്ക് വീണു ചതയാൻ സാദ്ധ്യത ഉള്ളവ ആവരുത്
സൈക്കിളുകൾ പലപ്പോഴും അപകടകരമാവും .
4 വസ്ത്രങ്ങൾ തട്ടിയും മുറിവുണ്ടാവാൻ സാധ്യതയുണ്ട് .വസ്ത്രങ്ങളിൽ സേഫ്റ്റി പിന്നുകൾ കുത്തരുത്
അമ്മയും കുഞ്ഞും രണ്ടു പേരും ആഭരങ്ങളുടെ കാര്യവും ശ്രദ്ധിക്കണം കാതിലും കഴുത്തിലും അണിയുന്ന ആഭരണങ്ങൾ ചിലപ്പോ മുറിവുകൾ ഉണ്ടാക്കാറുണ്ട്
സ്കൂൾ അധ്യാപകരുമായി കാര്യങ്ങൾ ചര്ച്ച ചെയ്യണം.. ഏതൊക്കെ കളികളിൽ പങ്കെടുക്കണം എതരുത് എന്നത് പറഞ്ഞു കൊടുക്കണം .. കുട്ടിയുടെ മനസ്സ് വിഷമിപ്പിക്കാതെ

ഹൃദയത്തെ മാനിക്കണം

ചില ഹൃദയ രോഗങ്ങള ഉള്ള കുട്ടികൾ ...പതിവില്ലാത്ത വിധം വ്യായാമം ചെയ്യുമ്പോൾ ഹൃദയത്തിലെ താളം തെറ്റാം …. മരണം സംഭവിക്കാം ..അക്കൂട്ടരുടെ കാര്യത്തിലും ഡോക്ടറുടെ നിര്ദേശം അനുസരിച്ചു വേണം ജീവിത രീതികൾ .ചിട്ടപ്പെടുത്താൻ … മനസ്സ് നോവാതെ ;
അപസ്മാരം രോഗകുള്ള കുട്ടികളുടെ കാര്യത്തിൽ .. വെള്ളത്തിലുള്ള കളികൾ , , തീക്കരികെ ...ഉള്ള സാഹചര്യങ്ങളിൽ മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാവണം .

Comments

  1. എങ്ങിനെ നമ്മുടെ കുഞ്ഞിനെ വളര്‍ത്തണം എന്നുള്ളത് പലപ്പോഴും പലരുടേയും ഉപദേശങ്ങളില്‍ മുങ്ങി തെറ്റുകളില്‍ അവസാനിക്കാന്‍ സാധ്യതയുള്ള കാര്യമാണ്. ഡോക്ടറുടെ വിലയേറിയ ഉപദേശങ്ങള്‍ക്ക് നന്ദി

    ReplyDelete
  2. വളരെ നല്ല ഒരു ലേഖനം..

    ReplyDelete

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി