അമ്മ

Image result for mentally retarded AND painting
https://goo.gl/images/aB8zcg

എഴുപതുകളിൽ എപ്പോഴോ ആവണം സി രാധാകൃഷ്ണന്റെ നോവൽ .”ഒറ്റയടിപ്പാതകൾ “ വായിച്ചത്.
വൈകല്യമുള്ള സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്ന ന്യായാധിപൻ. അമ്മയുടെ ജീവനെടുത്തു കൊണ്ട് പിറന്നു വീണ ബുദ്ധി വികസിക്കാത്ത അനിയനു അമ്മയായി മാറിയ ചേടത്തി.
അവൾ ജീവിതത്തിന്റെ സുഖങ്ങൾ ഒന്നൊന്നായി വേണ്ടെന്നു വെക്കുന്നു.
ഒടുവിൽ വിവാഹ ജീവിതവും വേണ്ടെന്നു വെക്കുന്ന അവസ്ഥയിൽ ഒരച്ഛന്റെ മനസ്സിൽ എപ്പോഴോ ഉദിച്ചൊരു പരിഹാരം.
ഏതോ ഒരു നിമിഷം എടുത്ത തീരുമാനം.
അവിടുന്നങ്ങോട്ട് നീതിയുടെ തുലാസ്സിൽ അവനവന്റെ ചെയ്തിയുടെ ശരിയും തെറ്റും തിരിച്ചും മറിച്ചും വെച്ച് തീരുമാനമാവാതെ.
പ്രതിക്കൂട്ടിലും ന്യായാധിപന്റെ ഇരിപ്പിടത്തിലും മാറി മാറി സ്വയം പ്രതിഷ്ഠിച്ചു.വാദങ്ങൾക്കും ന്യായീകരണങ്ങൾക്കും അളന്നു തൂക്കി തിട്ടപ്പെടുത്താൻ ആവാത്ത ശരിതെറ്റുകൾ.
വായിച്ച നാളുകളിൽ മനസ്സിൽ തട്ടിയ ആ കഥ,കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥ മാത്രം ആയി മറവിയിലേക്ക് പോയി.
അതും കഴിഞ്ഞു അത് പോലെ ഒരു പാട് കഥാപാത്രങ്ങൾ കൺ മുന്നിലൂടെ വേഷമാടുന്നതിന്റെ കാഴ്ചക്കാരൻ ആയി ,ചിലപ്പോൾ കഥാപാത്രമായി.
രോഗങ്ങളും ദൈന്യതയും ദുഖങ്ങളും മുന്നില് വേഷം കെട്ടി ആടി .ഒരിക്കലും ഉണ്ടാവില്ല എന്ന് കരുതിയ കാര്യങ്ങൾ പലതും നേർക്ക്‌ കണ്ടു . കഥാപാത്രങ്ങൾക്ക് സ്വന്തം ചെയ്തിയുടെയും ചിന്തയുടെയും തെറ്റും ശരിയും .മനസ്സിന്റെ കോടതിയിൽ തുലാസിൽ വെച്ചു തൂക്കി നിശ്ചയിക്കാൻ പറ്റാതെ പോവുന്ന അവസരങ്ങൾ
(ഇനി പറയുന്നത് എന്റെ നേരിട്ടുള്ള അനുഭവം അല്ല ) വെറുമൊരു കഥയുമല്ല.

*************************************************************************

“ദാച്ചേ ക്ക് ഇത് മേണം"
“ദാക്ഷായണീ.ആ ചെക്കൻ കൊറേ നേരായല്ലോ തത്രപ്പെടുന്നു. മൂത്രൊഴിക്കാൻ പറ്റാണ്ടെ ആവ്വ്വോ? മുട്ടോളം താഴ്ചയുള്ള ട്രൌസർ അഴിക്കാൻ പ്രയാസം ആയിട്ടാവും.
നീ ആ ട്രൌസറിന്റെ വള്ളി അറുംകെട്ട് കേട്ടീട്ടല്ലേ ? ചെക്കൻ ഈ പെടാപ്പാട് പെടുന്നത്
തറവാട് വീട്ടിൽ നിന്ന് വിരുന്നു വന്നോർക്ക് ഊണും കൊടുത്ത് ഉമ്മറത്തു ഇത്തിരി കുശലം പറഞ്ഞിരുന്നതാണ്. കഴിയുന്നതും വേഗം അവരൊന്നു പോയിക്കിട്ടിയാൽ മതി എന്നായിരുന്നു മനസ്സിൽ.എന്നാച്ചാൽ അവർക്ക് അങ്ങനെ ഒട്ടു തോന്ന്വേം ചെയ്യര്ത്.
വന്നു വന്നു ഒച്ചപ്പാടിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും ഒക്കെ തെന്നിമാറാനുള്ള വഴികളും വശമായിരിക്കുന്നു.
ഒറ്റക്ക് അകന്നു മാറി തിണ്ണയുടെ അറ്റത്ത് ചെന്ന് ട്രൌസറിൽ പിടിച്ചു കളിച്ചത് അവനു മൂത്രമൊഴിക്കാൻ തോന്നിയതു കൊണ്ടോ അതഴിക്കാൻ പാടില്ലാഞ്ഞിട്ടോ അല്ലെന്നറിയാം, എന്നാലും ആ കൂട്ടത്തിൽ നിന്ന് അവനെ ഒന്ന് മാറ്റി കൊണ്ട് പോവാൻ ജാനുഎടത്തിയുടെ സംശയം ഒരു നല്ല ഒഴികഴിവായി.
ഈയിടെയായി ഇങ്ങനെ ആണ് . നാലാൾ കൂടുന്നിടത്ത് അവനെ ഒപ്പം കൂട്ടി പോവാൻ പറ്റുന്നില്ല.
ഒറ്റയ്ക്ക് മാറി നിന്ന് ട്രൌസറിന്റെ ഇടയിലൂടെ “അവിടെ “തൊട്ടും പിടിച്ചും നില്ക്കും. ശരീര വളർച്ച കണ്ടാൽ പതിനാലു വയസ്സാണെന്ന് പറയില്ല ,മുഖത്ത് രോമം വന്നിരിക്കുന്നു,ശബ്ദത്തിനു നല്ല കനം . യൗവ്വനം ട്രൌസറിന്റെ നേരിയ തുണിക്ക് മൂടി വെക്കാൻ പറ്റാത്ത വിധം മുഴച്ചു നിൽക്കുന്നത് തിരിച്ചറിയുന്നു .കൂടെ നിന്ന് സംസാരിക്കുന്നോരുടെ ശ്രദ്ധ അവനിലേക്ക്‌ തിരിയുന്നു എന്നറിയുമ്പോ എന്തെങ്കിലും ഒഴിവു പറഞ്ഞു വല്ല വിധേനയും മാറിപ്പോരും .
കുടുംബത്തിൽ ഒഴിവാക്കാൻ പറ്റാത്തൊരു കല്യാണം. കല്യാണത്തലേന്ന് ഒന്ന് മുഖം കാട്ടി വൈകാതെ തിരിച്ചു വരാൻ പോയതാണ്. കൂടി നില്ക്കുന്ന പെണ്ണുങ്ങളോട് വിശേഷങ്ങൾ പറയുമ്പോ ഒരു കണ്ണിൽ പാതി അവനിൽ തന്നെ ആയിരുന്നു. അകലെ മൂലയിൽ നിന്ന് പെട്ടെന്ന് ഓടി വന്നു മടിയിൽ തൊട്ടാണ് പറഞ്ഞത്. അമ്മയുടെ മടിയിൽ. മടിയിൽ അല്ല; അവൻ ജന്മം കൊണ്ട ഇടം. അവിടെത്തന്നെ.
“ദാച്ചേ ക്ക് ഇത് മേണം“.
അവനു വേണ്ടത് അവിടം ആണ്.
അവന്റെ ആവശ്യം അതാണ്‌ . മറ്റാരോട് ചോദിക്കാൻ.
അവനു എല്ലാം കൊടുത്തത് അമ്മയാണ്. ആ ആവശ്യം അവനു തോന്നി തുടങ്ങിയിരിക്കുന്നു.
ആ ആവശ്യം മാത്രം മറ്റൊരാളോട് ചോദിച്ചു വാങ്ങേണ്ടതാണ് എന്ന് അവനറിയില്ല .
“ദാച്ചേ , ഇക്ക് ഇത് മേണം “. ആകെ ചൂളിപ്പോയി .
“തെന്തായീ ചെക്കൻ കാട്ടണേ “.
“മിട്ടായി തീറ്റ ഈയിടെയായി ഇത്തിരി കൂടുതലാ അമ്മായീ. ഇന്നലെ മടിക്കുത്തിൽ ഒളിപ്പിച്ചു വെച്ചത് അവിടെ വെച്ച് അവനു കിട്ടി . അതിനായി ചോദിച്ചതാ.പോട്ടെ നേരം ഇരുട്ടി .”
ഒരു പാട് സ്വപ്നം കണ്ടു നൊന്തു പെറ്റു കിട്ടിയ കുഞ്ഞു , ശരീര വളർച്ചക്കൊപ്പം മനസ്സ് വളരാതെ പോയപ്പോ തളർന്നു പോയില്ല, കരുത്തായി കൂടെ നിൽക്കേണ്ടയാൾ പാതി വഴിയിൽ ഇട്ടു പോയപ്പോഴും.
കാലത്ത് കാക്ക കരയുമ്പോൾ എഴുന്നേൽക്കും. പല്ല് തേപ്പിച്ചു , കുളി ഒരാഘോഷമാക്കി, ഇഷ്ടമുള്ള വേഷമിട്ടു ഇഷട്ടമുള്ള പൌഡർ പൂശി ഓരോ പകലും തുടങ്ങുന്നു.
കളികളിൽ സമപ്രായക്കാർക്കൊപ്പം എത്തിപ്പിടിക്കാൻ പറ്റാതെ കരഞ്ഞോടി വരുമ്പോ, കടലാസ് തോണിയുണ്ടാക്കി ,ഓലപ്പാമ്പും പമ്പരവുമുണ്ടാക്കി കളിക്കൂട്ടുകാരിയായി.
കഥകൾക്ക് പുറകെ കഥകളും പാട്ടും കഴിഞ്ഞു .രാവേറെ .ചെന്നൊരു താരാട്ട് പാട്ടിൽ സ്വപ്നത്തിന്റെ വഴികളിലെത്തിക്കും വരെ കൂടെ വേണം .
വളർച്ചയുടെ വഴികളിൽ ഇങ്ങനെ ഒരു തിരിവ് ഉണ്ടാവുമെന്നും നേരത്തെ അറിഞ്ഞില്ല. കൌമാരത്തിന്റെ മധുരങ്ങൾ ഇന്ദ്രിയങ്ങളിൽ തളിരിടുന്നതിനു ബുദ്ധിയുടെ വളർച്ചക്കുറവ് തടസ്സമാവില്ല എന്ന തിരിച്ചറിവ്.
അവന്റെ നോട്ടങ്ങളിൽ അവന്റെ ചോദ്യങ്ങളിൽ നിന്ന് മെല്ലെ മെല്ലെ അറിഞ്ഞു. ഈ ഘട്ടം എങ്ങനെ തരണം ചെയ്യും എന്ന് ആരോട് ചോദിക്കാൻ ?
കുളിമുറിയിൽ കുളിപ്പിച്ചു കൊടുക്കുമ്പോഴാണ് സ്പർശനത്തിന്റെ വേറിട്ട വഴികൾ. അമ്മയുടെ വിരൽസ്പർശം ഉണ്ടാക്കുന്ന ഒരു പ്രത്യേക അനുഭൂതി. അവൻ തിരിച്ചറിഞ്ഞതും. അത് വരെ തോന്നാത്ത അനുഭൂതി
അമ്മയാണ് ഞാൻ.
“വളരാൻ മടിക്കുന്ന തലച്ചോറിന്റെ കെട്ടുപോയ കണ്ണികൾക്ക് പകരം ഒരായിരം പുതിയ വേരുകൾ മുളച്ചു വരും അടഞ്ഞു പോയ വഴികൾ തുറന്നു വരും .ഉണങ്ങിയെന്ന് കരുതിയ കമ്പുകളിൽ താരും തളിരും വരും ഉണ്ണികളുടെ തലച്ചോറിനു പുനരുജ്ജീവനത്തിന് ഒരു പാട് സാധ്യതകൾ ഉണ്ട്. .ഇന്ദ്രിയങ്ങളിലൂടെ ആണ് വഴി . തലോടുന്ന വിരലുകൾ , കാതിൽ മഴയായ് പെയ്യുന്ന സംഗീതം , നിറമായ്‌ ചിത്രമായ്‌ വിരിയുന്ന കാഴ്ചയും വളമാവും ,അമൃത വര്ഷം ആവും .ഉണക്കം പിടിച്ച ഞരമ്പിന്റെ കമ്പുകൾ പതിയെ തളിരിട്ടു വരും .” കഴുത്ത് ഉറക്കാൻ താമസം വന്നപ്പോ കാട്ടിയ ഡോക്ടർ പറഞ്ഞ ഓരോ വാക്കും അതെ പോലെ എത്ര തവണ മനസ്സിൽ ഉരുവിട്ടിരിക്കുന്നു .
കവിളോട് ചേർത്തുമ്മ വെച്ച ഉണ്ണിക്കാൽ പോലെ ഉണ്ണിക്കൈ വിരല് പോലെ , ഈ ഇന്ദ്രിയവും പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന് മാത്രം അമ്മക്ക് ഇതും. വിരൽ സ്പർശത്തിൽ തുറക്കപ്പെടാതെ അടഞ്ഞു കിടന്ന ഏതോ ഒരറയുടെ വാതിലും കൂടി തുറക്കപ്പെടും. സ്വബോധത്തിന്റെ അരികിലേക്ക് ഒരു പടവ് കൂടി കയറി പോകാൻ .
പക്ഷെ തൊടുന്ന വിരലുകൾ അവിടെ തന്നെ പിടിച്ചു വെച്ചു അവൻ. നിർത്താതെ സോപ്പ് തേപ്പിക്കാൻ,തേച്ചു തടവാൻ വാശി പിടിച്ചു.
ഓരോ ദിവസത്തെ കുളിയും ഒരു വിഷമ ഘട്ടം ആയി.
ഒടുവിൽ...
ശപിക്കപ്പെട്ട ആ രാത്രി.
രാപ്പാതിയും കഴിഞ്ഞ ഏതോ യാമത്തിൽ മോന്റെ കൈകൾക്കുള്ളിൽ വെറുമൊരു ഒരു പെണ്ണായി.
ആണും പെണ്ണും എന്ന പ്രകൃതി നിയമത്തിനു താഴെ ആയിപ്പോയി അമ്മയും മോനും എന്ന സത്യം.
ഒരിക്കലും സംഭവിച്ചു കൂടാത്തത്.
ഏതു നിമിഷത്തിലാണ് വെറുമൊരു മൃഗമായി മാറിയത് .?
ബോധത്തെ ചതിക്കുന്ന ശരീരം.
ന്യായാധിപന്റെ കയ്യിലെ തുലാസ്സിൽ തെറ്റിന്റെ തട്ട് സംശയത്തിന് ഇടയില്ലാത്ത വിധം താണു
കഴുത്തോളം ഉമിത്തീയിൽ നീറി ദഹിച്ചൊടുങ്ങാൻ വിധി വരും മുൻപ് .മനസ്സിൽ കല്ലറ കെട്ടി .
എല്ലാറ്റിനും പൂർണ്ണ വിരാമമിട്ടു അവസാനിപ്പിക്കാമായിരുന്നു. സമസ്താപരാധങ്ങൾക്കും സർവ്വ പാപങ്ങൾക്കും അവസാന പരിഹാരം . അതിനും സമ്മതിക്കുന്നില്ല മനസ്സ്ആരുടെ കൈകളിൽ ഏൽപ്പിച്ചു പോവും പൊന്നുണ്ണിയെ.
പ്രതിക്കൂട്ടിൽ നിന്ന് ന്യായത്തുലാസ്സിന്റെ മറ്റേ തട്ടിൽ കണ്ണീരു കോരി നിറച്ചു. കാരുണ്യത്തിന്റെ ഒരിറ്റിനു കേഴുന്നൊരു മനസ്സ്.
തണുത്തു വിറക്കുമ്പോ പുതപ്പിച്ചു കൊടുക്കുന്ന കൈകൾ, വിശക്കുമ്പോ ഊട്ടിക്കൊടുക്കുന്ന കൈയ്യുകൾ. ഉണ്ണിയുടെ തലമുടിയിഴകളിൽ ഇല്ലാത്ത പേനുകളെ തിരയുന്ന വിരലുകൾ ഇഴഞ്ഞു നടക്കുന്ന സുഖം നുകർന്ന് വേണം ഉറക്കത്തിന്റെ പടിവാതിൽ കടന്നു കേറാൻ.
ഉണ്ണിയുടെ മറ്റൊരാവശ്യം നിറവേറ്റി കൊടുക്കുന്ന അമ്മ.

ഇതിൽ എവിടെ ആണ് ശരികേട്?

5/ 7 2019
ഈ കുറിപ്പ് എഴുതിയിട്ട് രണ്ടു വർഷവും ആവാറായി. ഇന്ന് കണ്ടൊരു വിഡിയോ.ലിങ്ക് ഒന്ന് കാണൂ 

Comments

  1. ammayku maathram kazhiyunnadhu..

    adikurippu: naattile niyamavyavasthayil EQ vinu sthaanam kodukkano ennu chindhiykendiyiriykunnu

    ReplyDelete
  2. ഇതൊരു കഥയായി മാത്രം ഇരിക്കട്ടെ. അമ്മയ്ക്കു മാത്രമേ ഇതു സാധിക്കൂ:

    ReplyDelete

Post a Comment

Popular posts from this blog

കുന്നിമണികൾ

ADULT VACCINATION, NEED OF THE HOUR.ARE WE LAGGING BEHIND ?

നെമ്മാറ വല്ലങ്കി